Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Election

കേരളത്തിൽ മികച്ച മുന്നേറ്റമുണ്ടാകുമെന്ന് മോദി

കോല്‍ക്കത്ത: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു മികച്ച മുന്നേറ്റമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

എല്‍ഡിഎഫും യുഡിഎഫും പരാജയഭീതിയിലാണെന്നും ഇരുമുന്നണികള്‍ക്കും വിജയം അവകാശപ്പെടാന്‍ കഴിയാത്ത സാഹചര്യമാണെന്നും ബംഗാളിലെ പൂർവ് ബർധമാനിൽ നടന്ന തെരഞ്ഞെടുപ്പു റാലിയില്‍ മോദി പറഞ്ഞു.

തെരഞ്ഞെടുപ്പു നടന്ന കേരളം, ആസാം, പുതുച്ചേരി എന്നിവിടങ്ങളിൽ വന്‍തോതില്‍ സ്ത്രീ വോട്ടര്‍മാര്‍ ബൂത്തിലെത്തി. സ്ത്രീകള്‍ കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയ ഇടങ്ങളിലെല്ലാം ബിജെപി വലിയ വിജയം നേടും. പോളിംഗ് ശതമാനം വര്‍ധിക്കുമ്പോള്‍ ബിജെപി വിജയിക്കാറുണ്ടെന്നും മോദി പറഞ്ഞു. പ്രീണനരാഷ്‌ട്രീയം അവസാനിപ്പിക്കാന്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും.

ബംഗാളികളെ സ്വന്തം സംസ്ഥാനത്ത് ന്യൂനപക്ഷമാക്കാന്‍ അനുവദിക്കില്ല. തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുന്നതിനായി നുഴഞ്ഞുകയറ്റക്കാരെ ആശ്രയിക്കുകയാണ്. ഈ തെരഞ്ഞെടുപ്പ് ബംഗാളിന്‍റെ അസ്തിത്വവും ഭാവിപദ്ധതികളും സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും മോദി പറഞ്ഞു.

ബംഗാളിന്‍റെ ചരിത്രം പരിശോധിച്ചാല്‍ മാറ്റത്തിനായി അവര്‍ തീരുമാനമെടുത്താല്‍ ലോകത്തെ ഒരു ശക്തിക്കും അതു തടയാനാകില്ല. ബ്രിട്ടീഷുകാര്‍ മുതല്‍ കോണ്‍ഗ്രസ് വരെയും ഇടതുപക്ഷം വരെയും ബംഗാളിനെ വെല്ലുവിളിച്ചവരുടെ അഹങ്കാരം തകര്‍ന്നിട്ടുണ്ട്. ഇനിയതു തൃണമൂലിന്‍റെ ഊഴമാണ്. സിന്‍ഡിക്കറ്റ് രാജും അഴിമതിയും കാരണം ബംഗാള്‍ സാമ്പത്തികമായി പിന്നോട്ടുപോയി.

സംസ്ഥാനത്തിന്‍റെ കടം എട്ടു ലക്ഷം കോടി രൂപ കവിഞ്ഞു. ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റാല്‍ ആദ്യ മന്ത്രിസഭായോഗത്തില്‍തന്നെ ആയുഷ്മാന്‍ ഭാരത് ആരോഗ്യപദ്ധതി നടപ്പിലാക്കും.

അഴിമതികള്‍ അവസാനിപ്പിക്കുകയാണു ലക്ഷ്യം. നുഴഞ്ഞുകയറ്റക്കാര്‍ക്ക് ബംഗാള്‍ വിടാനുള്ള സമയമായി. അവരെ സഹായിക്കുന്നവരെ വെറുതെ വിടില്ലെന്നും ബംഗാളിനെ വികസനത്തിന്‍റെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നും മോദി വ്യക്തമാക്കി.

Kerala

തലയിലോട്ട്.. തെരഞ്ഞെടുപ്പു ചിഹ്നമായ ടെലിവിഷനും ചുമന്ന് സ്ഥാനാര്‍ഥി

കോട്ടയം: ചേട്ടന്‍മാരേ... ചേച്ചിമാരേ തലയിലോട്ടാണ് ഇരിക്കുന്നത്. മറക്കരുത് നമ്മുടെ ചിഹ്നമാണ് തലയിലിരിക്കുന്നത്. തെരഞ്ഞെടുപ്പു പ്രചരണരംഗത്ത് ഇക്കുറിയും വ്യത്യസ്തനാവുകയാണ് കോട്ടയം എലിക്കുളം പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ മാത്യൂസ് പെരുമനങ്ങാട്. തന്‍റെ തെരഞ്ഞെടുപ്പ് അടയാളമായ ടെലിവിഷന്‍ തലയില്‍ ചുമന്നുകൊണ്ടാണ് ഇദ്ദേഹം വീടുകള്‍ കയറി വോട്ടഭ്യര്‍ഥിക്കുന്നത്. സ്ഥാനാര്‍ഥി പ്രചാരണ രംഗത്താണെങ്കിലും തലയില്‍ ചിഹ്നമായ ടെലിവിഷനുണ്ട്.
2015 ല്‍ആദ്യമായി ബള്‍ബ് ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച് വാര്‍ഡിലാണ് ഇക്കുറി മാത്യൃസ് പെരുമനങ്ങാടന്‍ അങ്കത്തിനിറങ്ങുന്നത്.

ആദ്യ തെരഞ്ഞെടുപ്പില്‍ ലഭിച്ച ചിഹ്നമായ ബള്‍ബു കൈയില്‍ പിടിച്ചായിരുന്നു അന്ന് വോട്ടഭ്യര്‍ഥന. 2020 ല്‍ പഞ്ചായത്തിലെ വട്ടന്താനം വാര്‍ഡില്‍ അങ്കത്തിനിറങ്ങിയപ്പോള്‍ ചിഹ്നം ഫുട്‌ബോളായിരുന്നു. അന്ന് ഫുട്‌ബോള്‍ കൈയില്‍ പിടിച്ചായിരുന്നു പ്രചാരണം. കഴിഞ്ഞ രണ്ടു തവണ കൈയില്‍ ചിഹ്നങ്ങളുമായി വീടുകയറി വിജയിച്ച് മെന്പറായ മാത്യൂസ് ഇക്കുറി ചിഹ്നം ടെലിവിഷനായതോടെ തലയില്‍ ചുമന്നാണ് വീടുകയറ്റം. .അഞ്ചാം വാര്‍ഡിലെ 450 തോളം വീടുകളിലും ടെലിവിഷന്‍ തലയിലേന്തി മാത്യുസ്എത്തുന്നുണ്ട്. ചിഹ്നവുമായി വീട് കയറുന്നതിന്‍റെ കാര്യവും മാത്യൂസ് പറഞ്ഞു. വ്യത്യസ്ത ചിഹ്നങ്ങള്‍ വോട്ടറുമാരുടെ മനസില്‍ ആഴത്തില്‍ പതിയും. അവരുടെ മനസില്‍ നിന്നു ചിഹ്നം മായുകയില്ല. ഇതാണ് ചിഹ്നവുമായുള്ള പ്രചാരണത്തിന്‍റെ ലക്ഷ്യം. വില്‍സണ്‍ മാത്യുവാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ജേക്കബ് കാഞ്ഞിരത്തിങ്കല്‍ ബിജെപി. സ്ഥാനാര്‍ഥിയായും ഒരു സ്വതന്ത്രനും മത്സര രംഗത്തുണ്

 

 

National

ബിജെപിക്കു കേരള പ്രതീക്ഷ

ന്യൂഡൽഹി: കേരളത്തിലും തമിഴ്നാട്ടിലും വോട്ടുശതമാനം വർധിപ്പിക്കാനും ഏതാനും സീറ്റുകളെങ്കിലും പോക്കറ്റിലാക്കാനും ബിഹാറിലെ വൻവിജയം ബിജെപിക്കു കരുത്തായേക്കും.

കോണ്‍ഗ്രസിനും ഇടതുപാർട്ടികൾക്കും ഉണ്ടായ കനത്ത തോൽവിയുടെ ആഘാതം ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പിൽ പോലും ചെറുതായെങ്കിലും പ്രതിഫലിക്കും. കൂടുതൽ ക്ഷീണിച്ചത് ആരാണെന്ന് യുഡിഎഫും എൽഡിഎഫും തർക്കിക്കുന്പോൾ ബിജെപിക്കാർ മാറിനിന്നു ചിരിക്കുന്നതു കാണാം.

2020ലെ ബിഹാർ തെരഞ്ഞെടുപ്പിൽ 19 സീറ്റു കിട്ടിയ കോണ്‍ഗ്രസിന് ഇത്തവണ ആറ് സീറ്റിലേക്കാണു ചുരുങ്ങേണ്ടി വന്നത്. രണ്ടു സീറ്റുണ്ടായിരുന്ന സിപിഎമ്മിന് ഒന്ന് നിലനിർത്താനായി. എന്നാൽ രണ്ടു സീറ്റും നഷ്ടപ്പെട്ടു വട്ടപ്പൂജ്യത്തിലാണു സിപിഐ. സിപിഐഎംഎല്ലിന്‍റെ 12 സീറ്റുകൾ അടക്കം കഴിഞ്ഞ തവണ 16 സീറ്റുണ്ടായിരുന്ന ഇടതുപാർട്ടികൾക്കെല്ലാം കൂടി വെറും മൂന്നു സീറ്റാണു കിട്ടിയത്.

Latest News

Corehub Up